Columns Latest News

സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിലെ അവരുടെ നാഷണൽ ലൈബ്രറിയിലാണ് കോഡെക്സ് ഗിഗാസ് എന്ന ഈ ചെകുത്താന്റെ ബൈബിൾ സൂക്ഷിച്ചിരിക്കുന്നത്.

 

 

 75 കിലോ ഭാരം വരുന്ന ആ ബൈബിളിന്റെ നീളം 92 സെന്റിമീറ്ററും,വീതി 50 സെന്റിമീറ്ററും ആണ്.

320 പേജുകൾ ഉള്ള ബൈബിൾ 160 കഴുതകളുടെ തൊലികളിലാണ് രചിച്ചിരിക്കുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ ഉപയോഗിച്ചിരുന്ന ലാറ്റിൻ ഭാഷയാണ് ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ അതിന്റെ ഏടുകൾ ഓരോന്നായി മറിച്ചു പോവുമ്പോൾ വിജിത്രമായ ഒരുപാട് കാര്യങ്ങൾ ഗവേഷകർക്ക് കാണാൻ സാധിച്ചു .

 

 ബൈബിളിന് പുറമെ പതിമൂന്നാം നൂറ്റാണ്ടിൽ ഉപയോഗിച്ച് വന്ന പല തരത്തിൽ ഉള്ള വൈത്യ-ശാസ്ത്ര മുറകളെ കുറിച്ചും ആരാധനാ രീതികളെ കുറിച്ചും ഉള്ള വിവരങ്ങൾ അവർക്ക് അതിൽ കാണാനായി. എന്നാൽ ഏടുകൾ മറിച്ച് പോകുന്നതിന് അനുസരിച്ച് തിന്മയുടെ വാജകങ്ങൾ കൂടുതലായി അതിൽ തെളിഞ്ഞു വരാൻ തുടങ്ങി.. എക്സ്സോസിസം അഥവാ പ്രേതബാധ എങ്ങനെ ഒഴുപ്പിക്കാം എന്നും അതിനായി ഉപയോഗിക്കേണ്ട മന്ത്ര തന്ത്രങ്ങളെ കുറിച്ചും അതിൽ എഴുതിയിരിക്കുന്നു.

 

ഒടുവിൽ ഇരുന്നൂറ്റി തൊണ്ണൂറാം പേജിൽ എത്തുമ്പോൾ അവർക്ക് അതിൽ കാണാൻ സാധിച്ചത് സാത്താന്റെ രൂപത്തെയാണ്.

 

ഈ ബൈബിളിനെ കുറിച്ച് ഒരുപാട് കെട്ടുകഥകൾ പ്രചരിക്കുന്നുണ്ട് എന്നാൽ ഏറ്റവും ആശ്ചര്യപ്പെടുത്തുന്നത് ഈ പുസ്തകം രചിച്ചത് ഒരു ഒറ്റ ദിവസം കൊണ്ടാണ് എന്നുള്ളതാണ്. പക്ഷെ അത് വിശ്വസിക്കുക എന്നുള്ളത് അത്ര എളുപ്പമുള്ള ഒരു കാര്യം അല്ല. കാരണം ഇതുപോലെ ഒരു കൃതി രചിക്കാൻ ഒരു മനുഷ്യന് കുറഞ്ഞത് മുപ്പത് വർഷമെങ്കിലും വേണ്ടിവരും എന്നാണ് ഗവേഷകർ പറയുന്നത്. എന്നാൽ അങ്ങനെ മുപ്പത് വർഷം കൊണ്ട് രചിച്ചതാണ് ഇതെങ്കിൽ ഇതിന്റെ രചയിതാവിന്റെ പ്രായത്തിൽ വരുന്ന മാറ്റം അയാളുടെ കൈയ്യക്ഷരത്തിൽ വലിയ രീതിയിലുള്ള വ്യത്യാസം ഉണ്ടാക്കേണ്ടതാണ് പക്ഷേ അവിശ്വസനീയം എന്ന് പറയട്ടെ ഇതിലെ കൈയ്യക്ഷരം ആദ്യത്തെ പേജ് മുതൽ അവസാനം വരെ ഒരുപോലെയാണ്. ഒരു തരത്തിലും ഉള്ള വ്യത്യാസങ്ങളും അതിൽ വന്നിട്ടില്ല.

തമിഴ്‍നാട്ടിലെ വില്ലുപുരം ജില്ലയിലെ കൂവഗം കൂത്താണ്ടവര്‍ ക്ഷേത്രത്തില്‍ എല്ലാവര്‍ഷവും ചിത്ര പൗര്‍ണമി നാളില്‍ ഒരു ഉത്സവം നടക്കുന്നു. നൂറ് കണക്കിന് ട്രാന്‍സ്‍ജെന്‍ഡറുകളാണ് അന്ന് കൂവഗം ഗ്രാമത്തില്‍ എത്തുക. ഒന്നേയുള്ളു അവര്‍ക്ക് ആഗ്രഹം, അര്‍ജുനന്‍റെ മകന്‍ അറവാനെ വിവാഹം കഴിക്കുക. ഒരു രാത്രിയാണ് വധുവാകാനുള്ള അവരുടെ സന്തോഷത്തിന് അയുസുള്ളൂ. രണ്ടാംനാള്‍ അറവാന്‍ മരിക്കും. അറവാണികള്‍ വിധവകളാകും. മഞ്ഞളും നിലാവും അറവാണികള്‍ അണിയുന്ന ചിത്ര പൗര്‍ണമി നാളിനെ ഫോട്ടോഗ്രഫര്‍

അറവാന്‍ മഹാഭാരതത്തില്‍ അര്‍ജുനന്‍റെ മകനായിരുന്നു. യുദ്ധത്തില്‍ സ്വന്തം ജീവന്‍ ബലികൊടുത്ത അറവാന് മരിക്കും മുന്‍പ് ലഭിച്ച വരങ്ങളിലൊന്നായിരുന്നു വിവാഹം ചെയ്യാനുള്ള അവസരം. അറവാന്‍റെ വധുവാകാന്‍ ആരും തയാറാകാത്തത് കൊണ്ട് ഭഗവാന്‍ വിഷ്‍ണു മോഹിനിയായി അവതരിച്ച് അറവാനെ വിവാഹം ചെയ്‍തു. ഈ പുരാണകഥ വീണ്ടും ആചരിക്കുകയാണ് കൂവഗം കോവിലില്‍. അറവാന്‍ ആണ് ഇവിടെ പ്രതിഷ്‍ഠ.

മൂന്നാറില്‍ നിന്നും ഏകദേശം 45 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഞങ്ങള്‍ എത്തിയത്. രണ്ടു ബൈക്കിലായി ഞങ്ങള്‍ നാലു പേര്‍. ആവശ്യത്തിനു മഴ കൊള്ളുക എന്നതായിരുന്നു പ്രധാന ഉദ്ദേശം. രണ്ടു കൊല്ലത്തേക്കുള്ള മഴ ഒരുമിച്ചു കൊണ്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ. അങ്ങോട്ടും ഇങ്ങോട്ടുമായി 13-14 മണിക്കൂര്‍ മഴയാണ് ഒരു റെയിന്‍കോട്ട് പോലും ഇടാതെ നിന്നു കൊണ്ടത്. അമിത സന്തോഷം കൊണ്ടോ എന്തോ… കാര്യമായ പനിയോ ജലദോഷമോ ഒന്നും വന്നതുമില്ല! ചുമ്മാ ഏതെങ്കിലും വഴിക്ക് ഇറങ്ങിത്തിരിക്കുമ്പോള്‍ എപ്പോഴും കിട്ടുന്നതു പോലെ നിറയെ ആളുകളെ കാണാനും പരിചയപ്പെടാനും സാധിക്കുന്നതു പോലെ ഇക്കുറിയും സാധിച്ചു.

എത്തിയപ്പോള്‍ ചുമ്മാ അലഞ്ഞു തിരിഞ്ഞു നടന്ന ഞങ്ങള്‍ വളരെ യാദൃശ്ചികമായാണ് താഴെ ഒരു ചെറിയ കെട്ടിടം കണ്ടത്. മരം കൊണ്ട് വേലി കെട്ടിയിരിക്കുന്നു. ഒരു വിധം ചാടിക്കടന്ന് ഉള്ളില്‍ കടന്നപ്പോള്‍ നിറയെ കുഞ്ഞു പിള്ളേര്‍! വശത്ത് മഞ്ഞ നിറത്തില്‍ കറുത്ത പെയിന്‍റ് കൊണ്ട് പേരെഴുതിയിരിക്കുന്നു.

ഓഫീസിലുള്ളവര്‍ പെട്ടെന്ന് കൂട്ടുകാരാകുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ ആലോചിച്ചുണ്ടോ? ഉത്തരം സിംപിളാണ്. നമ്മള്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് അവരുടെ കൂടെയാണ്. തീര്‍ച്ചയായും ഇത് നല്ല സൗഹൃദത്തിലേക്കാണ് നിങ്ങളെ നയിക്കുക. അടുത്ത കൂട്ടുകാരുടെ എണ്ണം എടുത്തു നോക്കിയാല്‍ അതില്‍ തീര്‍ച്ചയായും നമ്മുടെ ഓഫീസിലെ ചിലര്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ലാത്തതും അതുകൊണ്ട് തന്നെയാണ്.

നമ്മുടെ കൂട്ടുകാരേക്കാളും സമീപവാസികളെക്കാളും എന്തിനേറെ ജീവിതപങ്കാളിയേക്കാളും ഏറെ സമയം ചെലവഴിക്കുന്നത് ഓഫിസിലുള്ളവരുടെ കൂടെയാണ്. ഉണര്‍ന്നിരിക്കുന്ന 8-10 മണിക്കൂറുകള്‍ നമ്മള്‍ ഓഫീസിനുള്ളിലാണ്. ഒരാളുമായി നല്ല ആത്മബന്ധത്തിലാകാന്‍ എത്ര സമയം വേണ്ടി വരുമെന്ന് ആലോചിച്ചിട്ടുണ്ടോ? വെറും 200 മണിക്കൂറുകളുടെ സാമിപ്യം മതി നല്ലൊരു ഫ്രണ്ടിനെ തിരിച്ചറിയാന്‍ എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. അതുകൊണ്ട് കൂടെ ജോലി ചെയ്യുന്നവരില്‍ ചിലരെല്ലാം നമ്മുടെ ‘ചങ്കായി’ മാറുമെന്ന കാര്യം തീര്‍ച്ചയാണ്.

കത്രീന എന്നു പേരുളള കാറ്റഗറി 5 ചുഴലിക്കാറ്റാണ് 2005-ൽ ന്യൂ ഓർലൻസ് നഗരത്തെ തകർത്തത്. രണ്ടായിരത്തിനടുത്ത് മനുഷ്യരുടെ ജീവഹാനിക്കും കോടിക്കണക്കിനു രൂപയുടെ നാശനഷ്ടത്തിനും കാരണമായ പ്രകൃതി ദുരന്തം. മിസിസിപ്പി നദിക്കരയിലുളള ഈ നഗരത്തെ സംരക്ഷിക്കാൻ കെട്ടിയ ബണ്ടുകൾ പൊട്ടിയതാണ് ദുരന്തം രൂക്ഷമാകാൻ ഒരു കാരണമായത്. കത്രീനക്കു ശേഷം ആഴ്ച്ചകളോളം നഗരം രാജ്യത്തിൽ നിന്നു പൂർണമായും ഒറ്റപ്പെട്ട നിലയിലായിരുന്നു. 

“2021-ൽ ഐഡ ചുഴലിക്കാറ്റ് വന്നപ്പോഴേക്ക് പക്ഷേ ഞങ്ങളുടേ ബണ്ടുകൾക്ക് കുറേക്കൂടെ ബലം വച്ചിരുന്നു. അതു കൊണ്ട് പൊട്ടിയില്ല. പിന്നെ, ഞങ്ങളും പഴയ അനുഭവങ്ങളിൽനിന്ന് പാഠം പഠിക്കുകയും ദുരന്ത വേളകളിൽ പരസ്പരം സഹായിക്കാൻ കൂടുതൽ സന്നദ്ധത കാട്ടുകയും ചെയ്തു. അത് കൊണ്ട് ഐഡ ഞങ്ങളെ കത്രീനയോളം ഉപദ്രവിച്ചില്ല.” കടൽനിരപ്പിനു താഴെ സ്ഥിതി ചെയ്യുന്ന, വെളളം കയറി തകർന്നു പോയ, ഉപേക്ഷിക്കപ്പെട്ട വീടുകൾ കാണിച്ചു കൊണ്ട് ഞങ്ങളുടെ ഗൈഡ് പറഞ്ഞു. എല്ലാം ഏറെക്കുറെ ഒരേ പാറ്റേണിലുളള വീടുകൾ. “ഷോട്ട് ഗൺ വീടുകൾ എന്നു പറയും. എന്നു വച്ചാൽ പുറകിലെ വാതിൽ വഴി വെടി വച്ചാൽ വെടിയുണ്ട മുന്നിലെ വാതിൽ വഴി പുറത്തു വരും.” 

Advertisement